Monday, March 17, 2008

പൂപ്പു ഈസ് ദ ലീജെന്‍റ്......ഓഫ്......?

പോത്തോടിയാല്‍ എവിടം വരെ (ഭാഗം 3)

എല്ലാവരും എഴുന്നേല്‍ക്കുന്നതു പോലെ പൂപ്പുവും എഴുന്നേല്‍ക്കും.
പക്ഷെ, പത്തു മണിക്കാണെന്നു മാത്രം.

ഒന്നു മൂരിനിവര്‍ന്ന് ചില കോപ്റായങ്ങളൊക്കെ കാട്ടി,
ഉമിക്കരി കുട്ടയില്‍ നിന്ന് ഉമിക്കരിയും വാരി ഒരിറക്കമാണ് നേരെ ഏറത്തെ പറമ്പിലേക്ക്."
മൂലധന നിക്ഷേപ"വും ഒപ്പം പല്ലുതേപ്പും. .!!
(സാധാരണ നിലയില്‍ എല്ലാവരും ഈ സമയത്താണൊന്നു പുകവലിക്കുക,.പുള്ളി നേരെ മറിച്ചാണ്)
പല്ലുതേപ്പെന്നാല്‍ ഒരൊന്നൊന്നെര തേപ്പാണ്,ഏതാണ്ട് പെണ്ണുങ്ങള്‍ കലം മോറുന്നത് പോലെ, കജകൊജാന്നിരിക്കും.

എങ്ങിനെ തേക്കാണ്ടിരിയ്ക്കും..?.

കാരണം,അത്രയ്ക്കിണ്ട് നേരം വെളുത്ത് അന്തി വരെ കയറ്റുന്ന കഞ്ജാവ് ബീഡിയുടെ എണ്ണം.

പിന്നെ കുളത്തിലിറങ്ങി ഒരു നീരാട്ട്,ജലകേളി എന്നൊക്കെ സാഹിത്യത്തില്‍ പറയും,
ആനയുടെ നീരാട്ടിനെ ഓര്‍മിപ്പിക്കുമാറതങിനെ തുടരും ഒരരമണീക്കൂറ്.

പിന്നീടങ്ങോട്ട് എടുത്തോ പിടിച്ചോന്നും പറഞ്ഞുള്ള സ്പീഡിലാണു കാര്യങ്ങളൊക്കെ.

പൂപ്പുന് സ്ഥിരം ഒരു കോസ്റ്റ്യൂമേ ഉള്ളൂ.വയലെറ്റില്‍ പുള്ളിയുള്ള ഫോറിന്‍ ലുങ്കിയും അതിന് ചേര്‍ന്നൊരു ബനിയനും.

അതെല്ലാം വാരിയണിഞ്ഞ് നായരേട്ടന്‍റെ ചായക്കടേലൊരു മ്രിഷ്ടാന്നഭോജനം-പുട്ടും കടലയും.
അങിനെ പൂപ്പു ഇറങുകയായി, തരാതരം തിരിച്ചുള്ള ഗഞ്ജയുടെ പൊതിക്കെട്ടും ബീഡിക്കെട്ടുകളുമായി അന്നത്തെ അന്നം തേടി.

കസ്റ്റമേഴ്സ് തേടി വരുന്ന ഫീല്‍ഡായതു കൊണ്ട് സമയം 12നും1നുമിടയില്‍ ജോലി തീര്‍ന്നിരിക്കും.
പിന്നെ കോമളയില്‍ കയറിയൊരൂണ്,യൂണിയന്‍ ഷെഡ്ഡില്‍ കയറിയൊരു പള്ളിയുറക്കം.
ഉണര്‍ന്നാല്‍-ശാസ്തയില്‍ നിന്നൊരു കാപ്പിയും ഇലയടയും.

ഒരു പ്രത്യേക കാര്യം പറയാന്‍ വിട്ടു പോയി-

ഉറക്കമൊഴിച്ചിരിക്കുന്ന സമയങളില്‍ ആത്മാവിനു ശാന്തിയേകാനായി
കഞ്ചാവിന്‍ പുക കൊണ്ട് 0000000000000000 വരച്ചു മായീക വലയം തീര്‍ക്കാറുണ്ട്.
ഇനി വിഷയത്തിലേക്ക് വരാം.

ചുരുക്കി പറഞ്ഞാല്‍,
ഫുള്‍ മപ്പായി പൂപ്പു ഓരൊ കലാപാരിപടികളുമായി
കുന്ദംകുളത്തിന്‍റെ വിരിമാറില്‍ വീരേതിഹാസങള്‍ സ്രുഷ്ടിക്കും.
അതിനിടയില്‍ ലൊട്ടുലൊഡുക്കു ജോലികളെടുത്ത് എന്തെങ്കിലും ചിക്ളി തരപ്പെടുത്തുന്നതു കട്ടായം.

ദിനചര്യയുടെ അവസാന ഘട്ടത്തിലേയ്ക്ക് നാം അടുത്തു കൊണ്ടിരിക്കയാണ്,

യാമിനിയുടെ യാമങ്ങളില്‍, പൂപ്പു ജവഹറിന്‍റെ താഴ്വാരങ്ങളില്‍ ചേക്കേറിയിരിക്കും.
അവിടെ അയാളെ കാത്ത് രാത്രിയ്ക്ക് നെടുവീര്‍പ്പുകൊണ്ടും സീല്‍കാരം കൊണ്ടും,
താളം കൊടുക്കുന്ന നഗര സുന്ദരികള്‍ അണിഞ്ഞൊരുങി നില്‍പുണ്ടാകും.
അവര്‍ക്കു വേണ്ട ഒത്താശകളെല്ലാം ചെയ്തുകൊടുത്ത് തന്‍റെ കമ്മീശനും പറ്റി,
നേരെ ശ്യാമേട്ടന്റെ ഷാപ്പിലേക്ക്; അല്ലെങ്കില്‍ വിക്ടറി ബാറിലേക്ക്.
അവിടെ ചെന്ന് ചെറുതായൊന്ന് മിനുങും;പിന്നെ ഏതെങ്കിലും മാപ്പിള ചെക്കന്മാരുമായി ഒന്നുരസും.

"ഈ ജ്യോനോമാരെ കൊണ്ട് ഞിങള്‍ നസ്രാണ്യോള്‍ക്ക് ഒന്ന് സമാധാനായിട്ടൊന്ന് മിനുങാനും പറ്റില്യ"
അതു കേട്ടാല്‍ തരിപ്പിലിരിയ്ക്കണ പിള്ളേര്‍ക്കു ഹാലിളകും.
അന്നത്തെ ഉരസലില്‍ പൂപ്പുവിനാണു പരാജയമെങ്കില്‍ ,അതിന്‍റെ പക പിന്നെ തീര്‍ക്കും.
അത് ബാറില്‍ വെച്ചാകാറില്ല, അത് കൈ കൊണ്ടുമാകാറില്ല.ശരിക്കും നാക്കു കൊണ്ടായിരിക്കും.

അങ്ങിനെയിരിക്കെ ഒരു സംഭവമുണ്ടായി;

വെട്ടിന്റെ ക്ഷണം സ്വീകരിച്ച് വിക്ടറി ഇന്നില്‍ എത്തിയതായിരുന്നു പൂപ്പു.
ദാണ്ടെ ഇരിക്കുന്നു പണ്ടുരസിയ ടീം.
എണ്ണത്തില്‍ കൂടുതലുണ്ടായിരുന്ന അവര്‍ മറുത്തൊന്നും ആലോചിച്ചില്ല.
ശരിക്കും പെരുമാറി.
വെട്ടിടപെട്ട് തടിയൂരിയെങ്കിലും പൂപ്പു അത് മനസ്സിന്‍റെ ഉള്ളിലിട്ട് ഞെക്കി കശക്കി
ഒരു അവസരത്തിനായി കാത്തിരുന്നു.

അങ്ങിനെ ഒരു ദിവസം, യൂണിയന്‍ ഷെഡ്ഡിലിരിക്ക്യായിരുന്നു പൂപ്പു.
അപ്പോഴാണ്, അന്നത്തെ കക്ഷി അയാള്‍ടെ തന്തപ്പിടിയേയും കൊണ്ട് അതിലെ പോയത്.
ഇതു തന്നെ താപ്പ്....ആലോചിച്ചു നിന്നില്ല..ഒരൊറ്റ കാച്ച്..!

..ഏത് ബാറില്‍ക്കാണ്ട സായിവിനേം കൊണ്ട്........
ഇങ്ങനെയൊക്കെയാണ് പൂപ്പു എങ്കിലും ആളൊരു പാവമാണ്.
ബാറില്‍ നിന്ന് നേരെ ബ്രൈറ്റിലേക്ക്..അവിടന്ന് നാലു പൊറോട്ടയും ബീഫും,
അതു കഴിഞ്ഞ് ഏമ്പക്കവുമിട്ട് കാശും കൊടുത്ത് നേരെ ചെറളയത്ത് ചെന്ന് കൂടണയും.

2 comments:

yousufpa said...

പൊത്തോ പിടിച്ചോന്നും പറഞ്ഞ് പൊത്തിനെ ഓടിയ്ക്കാന്‍ ഞാന്‍ ശ്രമിച്ചിട്ടില്ല.പതുക്കെ ഓടിക്കാമെന്നു കരുതി.
ആരോഗ്യകരമായ വിമര്‍ശനങള്‍ പ്രതീക്ഷിക്കുന്നു.

mumsy-മുംസി said...

മൂന്നാമത്തെ അധ്യായത്തോടെ പൂപ്പു ഫോമിലായി!
അക്ഷരത്തെറ്റ് കുറക്കാന്‍ ശ്രമിക്കുമല്ലോ?